banner ad
October 4, 2012 By നൂര്‍ജഹാന്‍ ബാനു 0 Comments

മുഹമ്മദ് അസദിന്റെ കാപ്പി, അയ്‌ല അല്‍ഗാറിന്റെ ബക്‌ലാവ

Muhammed-Asad-Coffeeബാംഗ്ലൂരിലെ ഒരു ഞായറാഴ്ച. കച്ചവടക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും കൊണ്ട് വീര്‍പ്പുമുട്ടുന്ന തെരുവുകള്‍ , ഉണര്‍ന്നിരിക്കുന്ന നിശാക്ലബുകളും സദാചാരപോലിസുകാരും തുടങ്ങി ഞായറും ബാംഗ്ലൂരും ഒന്നിക്കുമ്പോള്‍ ഉണരുന്ന ഒരുപാട് ചിത്രങ്ങള്‍ .

ഞങ്ങള്‍ പതിവ് പോലെ അടുക്കള കൈയ്യേറി. വാള്‍സ്ട്രീറ്റ് കൈയ്യടക്കലിനോളം പ്രാധാന്യമുള്ള സംഭവമൊന്നുമല്ല അത്. എന്നാലും പാചകം ചെയ്ത് തിന്നുക എന്നത് ഒരു നല്ല കാര്യമാണ്, വിശേഷിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ . ഞങ്ങളെന്നാല്‍ ഞാനും റേച്ചലും. ഞങ്ങളുടെ അടുക്കളയില്‍ മേല്‍ക്കോയ്മക്ക് വേണ്ടി അവളുടെ കേരളീയ രുചിയും എന്റെ ഹൈദരാബാദന്‍ രുചിയും ഏറ്റുമുട്ടുന്നു.

കഴിഞ്ഞ ആഴ്ച റേച്ചലിന്റെ നാടന്‍ കപ്പ ഉലര്‍ത്തും (കപ്പ തേങ്ങയും ചുവന്ന മുളകും കടുകും ഇട്ടു വേവിച്ചത്) മത്തിക്കറിയും കൂട്ടി പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കെ അവള്‍ ഒരു ആശയം മുന്നോട്ടു വെച്ചു. പാചക പുസ്തകങ്ങളുടെ സഹായത്തോടെ നമുക്ക് ലോകത്തെ രുചി വൈവിധ്യങ്ങളെ അനുഭവിച്ചറിഞ്ഞാലോ? നാവിലൂടെ ഒരു ആഗോളപര്യടനം!!

മുഹമ്മദ് അസദിന്റെ ‘റോഡ് ടു മെക്ക’ യില്‍ വിവരിക്കപ്പെടുന്ന കാപ്പിയില്‍ നിന്ന് തുടങ്ങി ഞങ്ങള്‍ . ആ പുസ്തകം വായിച്ചു കൊണ്ടിരിക്കെ (അല്ല, എന്റെ വല്യുപ്പ അഹ്മദ് ഹുസയ്ന്‍ മാലിക് ആ പുസ്തകം എനിക്ക് വായിച്ചു തരികയായിരുന്നു) മരുഭൂമിയുടെ ഏകാന്തതയില്‍ കാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു. പരന്നു കിടക്കുന്ന മരുഭൂമിയുടെ അര്‍ത്ഥശൂന്യതയില്‍ (അല്ലെങ്കില്‍ അര്‍ത്ഥങ്ങളുടെ നിഗൂഢതയില്‍ ) അസദിന്റെ ഏക യാഥാര്‍ത്ഥ്യമായിരുന്നു ആ കാപ്പി.

ഞങ്ങള്‍ ചിക്മാംഗ്ലൂരിലേക്ക് തിരിച്ചു, സുഹൃത്ത് നിമിതയുടെ കുടുംബവീട്ടിലേക്ക്. സൂഫിവര്യന്‍ ബാബാ ബുദാന്‍ യമനില്‍ നിന്ന് കൊണ്ടുവന്ന കാപ്പി വിത്തുകള്‍ ചിക്ക്മാംഗ്ലൂരിന്റെ മലനിരകളില്‍ നട്ടുപിടിപ്പിച്ചതാണ് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കാപ്പി ഉല്‍പാദനത്തില്‍ ഏറെ പ്രശസ്തമായിരുന്നു ബാബാ ബുദാന്‍ ഗിരിനിരകള്‍ . മുഹമ്മദ് അസദിന്റെ കൂട്ട് (അല്ലെങ്കില്‍ സഹയാത്രികന്‍ സെയ്ദിന്റെയോ?) പ്രകാരം കാപ്പിയുണ്ടാക്കുന്നത് ചിക്മാംഗ്ലൂരില്‍ ആവാമെന്നത് നിമിതയുടെ നിര്‍ദേശമായിരുന്നു. മുഹമ്മദ് അസദും മക്കയിലേക്കുള്ള പാതയും മരുഭൂമിയും എന്ന ഞങ്ങളുടെ ആശയത്തോട് യോജിക്കുന്ന വെറൈറ്റി അറബിക തന്നെ കാപ്പിക്കായി അവള്‍ തെരഞ്ഞെടുത്തു. അസദിനു വേണ്ടി കാപ്പിയുണ്ടാക്കാന്‍ സെയ്ദ് എത്ര സമയമെടുത്തു എന്ന് നമ്മള്‍ക്കറിയില്ല, ഒരു സ്ത്രീയുടെ ആലിംഗനം അനുഭവഭേദ്യമാക്കുന്ന കാപ്പി. ഞങ്ങള്‍ ഒരുപാട് തവണ ശ്രമിച്ചു. വറുക്കാനും പൊടിക്കാനുമായിരുന്നു ഏറ്റവും പ്രയാസം. അവസാനം ഞങ്ങള്‍ ആ ചൂടുകാപ്പി രുചിച്ചു. അതെ, മരണത്തിന്റെ ചവര്‍പ്പ്. വിറയ്ക്കുന്ന തണുപ്പത്ത് ഞങ്ങള്‍ കാപ്പിപ്പാത്രത്തിനു മുന്നില്‍ ഇരുന്നു. തണുപ്പിന്റെ കാഠിന്യത്തെ ചെറുക്കാന്‍ കാപ്പിയുടെ ചവര്‍പ്പിനെ കൂട്ടുപിടിച്ചു, ഓരോ കൈയും സുഹൃത്തിനെ ചേര്‍ത്തുപിടിച്ചു. എന്റെ പുരുഷസുഹൃത്തുക്കളേ. സ്ത്രീയുടെ ആലിംഗനത്തിന് മറ്റൊന്നും പകരമാവില്ല. നിങ്ങള്‍ക്കത് ശാരീരികമായ അനുഭൂതിയാണെങ്കില്‍ ഞങ്ങള്‍ക്കത് പിരിയാത്ത ആത്മബന്ധത്തിന്റെ അടയാളമാണ്.

വൈകീട്ട് ടര്‍കിഷ് ബക്‌ലാവ ഉണ്ടാക്കുവാന്‍ അയ്‌ല അല്‍ഗാറിന്റെ കൂട്ട് പല തവണ വായിച്ചു, പാകം ചെയ്തു. തുടക്കത്തില്‍ അത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ തോല്‍വി അയ്‌ലയുടെ കൂട്ടില്‍  വെച്ചുകെട്ടുന്നത് ശരിയല്ലല്ലോ?. വിഭവത്തിന്റെ മേല്‍പാളി വജ്രത്തിന്റെ ആകൃതിയില്‍ മുറിക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസം. തീര്‍ച്ചയായും ഞങ്ങളുടെ ബക്‌ലാവ അയ്‌ലയുടെതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം, അവരുടെ കൂട്ട് എളുപ്പത്തില്‍ പാകം ചെയ്യാമായിരുന്നു എങ്കില്‍ക്കൂടി.

വിജയകരമാവാതെ പോയ ബക്‌ലാവ കൊണ്ടെത്തിച്ച നിരാശയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞങ്ങള്‍ ഫറാ ജഹന്‍സേബിന്റെ  ഇറാനിയന്‍ ഈസി ചട്‌നിയിലേക്ക് നീങ്ങി. പ്രശസ്ത പേര്‍ഷ്യന്‍ പാചകവിദഗ്ധയായ ജഹന്‍സേബിന്റെ പാചകവിധികളും ടി.വി അവതരണങ്ങളും വായില്‍ വെള്ളമൂറിക്കുന്നവയാണ്, രുചികരമായ പേര്‍ഷ്യന്‍ വിഭവങ്ങള്‍ പോലെ തന്നെ. ഈസി ചട്‌നി ഒരു പരാജയമായിരുന്നില്ല എന്നാണ് തോന്നുന്നത്. അത് ഞങ്ങളെ ബാംഗ്ലൂരില്‍ പേര്‍ഷ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ആലി ബാബാ കഫേയെ, കോറമംഗലത്തെ കാസ റിവേറിയയെ അങ്ങനെ എന്തൊക്കെയോ ഓര്‍മിപ്പിച്ചു.

ഒടുവില്‍ റേച്ചല്‍ ചേര്‍ത്തു: വ്യത്യസ്ത സംസ്‌കാരങ്ങളുടെ രുചികള്‍ അറിയാനുള്ള ശ്രമത്തില്‍ നമ്മള്‍ പരാജയപ്പെടുകയോ വിജയിക്കുകയോ അല്ല. ഈ ശ്രമം തന്നെ നല്ല ഒരു നീക്കമാണ്. നമ്മളില്‍ നിന്ന് എല്ലാവരിലേക്കും  എത്തുക. നമ്മുടെ രസമുകുളങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തയ്യാറെടുക്കട്ടെ.

Posted in: ആഹാരം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting