banner ad
October 3, 2012 By എം. നൗഷാദ് 0 Comments

മൊഹബ്ബത്തിന്റെ സ്വാദ്

 

ustad1-300x199ഒരു ജനതയുടെ ആത്മാവിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും ഹൃദ്യമായ വഴികളിലൊന്നാണു അവരുടെ ആഹാരം. ഭക്ഷണം ആമാശയത്തിന്റെതു മാത്രമല്ല. വിശപ്പിന്റെ അനിവാര്യതയെ നേരിടുന്നത്തിലെ ദര്‍ശനവും ശീലങ്ങളും സംയമനവും കൂടി ചേര്‍ന്നാണു ഒരു സംസ്‌കാരമുണ്ടാവുന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, രുചി സംസ്‌കാരത്തിന്റെ ഏറ്റവും എളുപ്പമുള്ള ഒരു മാപിനിയാണ്. അന്‍വര്‍ റഷീദിന്റെ ജനപ്രിയ ചിത്രം ഉസ്താദ് ഹോട്ടല്‍ കോഴിക്കോടന്‍ സ്വാദിന്റെ സൗന്ദര്യവും മലബാര്‍ ജീവിതബന്ധങ്ങളുടെ ഹൃദ്യതയും അടയാളപ്പെടുത്തുന്നു.

 

ഭക്ഷണത്തെയും രുചിവൈവിധ്യങ്ങളെയും പറ്റി മലയാളത്തില്‍ അധികമൊന്നും സിനിമകളില്ല. ഒരു വര്‍ഷം മുന്‍പ് വന്ന ആശിഖ് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ഭക്ഷണത്തിന്റെ സ്വാദിനെ ആഘോഷിച്ച സിനിമയായിരുന്നുവെങ്കില്‍ ഉസ്താദ് ഹോട്ടല്‍ ഭക്ഷണത്തിലെ സ്‌നേഹത്തെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഉസ്താദ് ഹോട്ടലിലെ ഏറ്റവും ജനപ്രിയമായ സംഭാഷണം തിലകന്‍ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കരീംക്ക പേരകുട്ടി ഫൈസിയോടു പറയുന്ന ‘ഓരോ സുലൈമാനിയിലും ഒരു തുള്ളി മൊഹബ്ബത് ചേര്‍ക്കണം’ എന്ന വാചകമാണ്. മനുഷ്യബന്ധങ്ങളില്‍ പാചകത്തിന്റെ ഇടത്തെ ദാര്‍ശനികമായി ആറ്റിക്കുറുക്കാനുള്ള ഒരു ശ്രമം ഈ വാചകത്തിലുണ്ട്.

 

രണ്ടാം ലോകയുദ്ധം കഴിഞ്ഞു മടങ്ങിയെത്താന്‍ വൈകുന്ന ഭര്‍ത്താവിനു വേണ്ടി റെയിന്‍ബോ കേക്കുണ്ടാക്കി അനേക ദിവസങ്ങള്‍ കാത്തിരിക്കുകയും ഓരോ ദിവസവും അതിനകത്ത് പുതിയ രുചികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്യുന്ന ജുവാന്‍ എന്ന ഫ്രഞ്ചു പെണ്‍കുട്ടിയോട്, ഒടുവില്‍ അവശനായെത്തുന്ന പ്രിയതമന്‍ കാതില്‍ പറയുന്ന ‘പ്രിയപ്പെട്ടവളെ നീയൊരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു’ എന്ന വാചകവും ഇതേ ചൈതന്യം പങ്കുവെക്കുന്നതാണ് (സിനിമ – സോള്‍ട്ട് ആന്റ് പെപ്പര്‍ ). ഭക്ഷണത്തിന്റെ ആത്മീയത എന്നത് നമ്മുടെ നാട്ടില്‍ വളരെയൊന്നും ആലോചിക്കപ്പെടാത്ത ഒരു വിഷയമാണ്. വ്രതവുമായി ബന്ധപ്പെട്ടു വരുന്ന അനുഷ്ഠാനചര്‍ച്ചകളിലെ ഉപരിപ്ലവമായ പ്രതിപാദ്യങ്ങളായി അവ ഒടുങ്ങിത്തീരുന്നു.

 

രചനാപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും  പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മിതിയിലും പ്രതിനിധാനത്തിലും  ഉസ്താദ് ഹോട്ടല്‍ ശ്രദ്ധേയവും അവിസ്മരണീയവുമാകുന്നത് കരീം ഭായ് എന്ന കോഴിക്കോട്ടുകാരന്‍ സഞ്ചാരിക്കു ജീവിതത്തോടും മനുഷ്യനോടും അതിനെരണ്ടിനെയും നിലനിര്‍ത്തുന്ന ആഹാരത്തോടുമുള്ള ആര്‍ദ്രമായ ആഴങ്ങള്‍ അടയാളപ്പെടുത്തിയതിന്റെ പേരിലാണ്. കോഴിക്കോട് കടപ്പുറത്തെ പേര് കേട്ട ഹോട്ടലിന്റെ നടത്തിപ്പുകാരനാണു കരീംക്ക. അസാധാരണമായ ഒരു മൊഹബ്ബതിന്റെ സാഹസികമായ ഊര്‍ജം വാര്‍ധക്യത്തിലും വിശുദ്ധമായി കാത്തുവെക്കുന്നവന്‍. ഭക്ഷണം എങ്ങിനെ ഉണ്ടാക്കണം എന്നതു പോലെയോ അതിലുമേറെയോ പ്രധാനപെട്ടതാണ് ഭക്ഷണം എന്തിനുണ്ടാക്കണം എന്നതെന്ന് എപ്പോഴും  വിശ്വസിച്ച ഒരാള്‍. സഹജീവിയുടെ വിശപ്പും പരിവട്ടവും പ്രാരാബ്ധവും വെറുതേ കണ്ടും കേട്ടും ചിരിക്കാന്‍ കഴിയാത്തത്ര ഉള്‍നോവ് അയാളില്‍ കാണാം. ഒരമാനുഷികതയുമില്ലാത്ത സാധാരണ മനുഷ്യനാണയാള്‍ . ഒരു കുത്തക ഹോട്ടല്‍ ശൃംഖലയുടെ കടന്നുകയറ്റ പദ്ധതിയുടെ ഒരു മൂലയില്‍ തന്റെയും കുറെ മനുഷ്യരുടെയും ജീവിതം തളിര്‍പ്പിക്കുന്ന ഉസ്താദ് ഹോട്ടല്‍ പെട്ടുപോകുമ്പോഴും, അവരുടെ കുതന്ത്രങ്ങളില്‍ പെട്ടു ഹോട്ടല്‍ അടഞ്ഞു കിടക്കുമ്പോഴും അതിനെ ദാര്‍ശനികതയിലമര്‍ന്ന നിസ്സംഗതയോടെ നോക്കുന്ന ഒരു സാത്വികത അയാളിലുണ്ട്. സഞ്ചാരികള്‍ക്ക് മാത്രം സാധ്യമാവുന്ന തരം നിയോഗവിശ്വാസം. നമ്മുടെ ഓരോരുത്തരുടെയും വഴികളിലെ, കണ്ടു പൂതി തീരാത്ത എല്ലാ ഉപ്പാപ്പമാരെയും തിലകന്റെ ഈ സൂഫികഥാപാത്രം ഓര്‍മിപ്പിച്ചു. ഏതു അകലങ്ങളിലേക്കും മുന്നറിയിപ്പുകളില്ലാതെ എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടു പോകാവുന്ന അയാള്‍ ശുദ്ധസ്‌നേഹത്തിന്റെ ഒരു തുള്ളി കണ്ണീരു കൊണ്ട് നമ്മെ ആശ്വസിപ്പിച്ചു കൊണ്ടേയിരിക്കും. മനുഷ്യനോടുള്ള അടക്കി നിര്‍ത്താനാവാത്ത സ്‌നേഹത്തിന്റെ കരുത്തിലാണ് അയാളുടെ പ്രാര്‍ഥനകള്‍ പിറവി കൊള്ളുന്നുണ്ടാവുക. പുറപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്താണ് അയാള്‍ക്ക് ഒടുവില്‍ ചെയ്യാനുള്ളത്?

 

മലബാറിലെ ജീവിതത്തിന്റെ ഹൃദ്യമായ സൗന്ദര്യം അന്‍വര്‍ റഷീദിന്റെ ഫ്രെയിമുകളില്‍ നിറഞ്ഞു കാണാം. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ഫൈസിയും ഉപ്പാപ്പയും തമ്മിലുള്ള ആത്മബന്ധത്തില്‍ അതു തുടങ്ങുന്നു. ജീവിതത്തെയും ബന്ധങ്ങളെയും ആഹാരത്തെയും കുറിച്ചുള്ള ചില സൂഫികാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാകും മലബാര്‍ സൌന്ദര്യ ശാസ്ത്രത്തിന്റെ കോഴിക്കോടന്‍ ദൃശ്യസമുച്ചയമായ ഈ സിനിമ ഓര്‍മിക്കപ്പെടുക.

ustad1-300x199

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting