banner ad
October 27, 2014 By വേണുഗോപാല്‍ 0 Comments

സവര്‍ണതക്ക് യോജിക്കാത്ത മദ്രാസിന്റെ മൊസാര്‍ട്ട്‌

A-R-Rahman-Wallpapers-Latest-6

2010 കോണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി എ.ആര്‍. റഹ്മാന്‍ ചെയ്ത തീം മ്യൂസിക്കിനെപ്പറ്റിയുള്ള നിരൂപണപ്രബന്ധത്തില്‍ വിമര്‍ശനങ്ങളുടെ ഒരു മഹാപ്രവാഹം തന്നെയാണ് സദാനന്ദമേനോന്‍ സംഗീതാചാര്യനെതിരെ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് അദ്ദേഹം മദ്രാസിന്റെ മൊസാര്‍ട്ടിനെ ഇളയരാജയുമായി താരതമ്യം ചെയ്ത പറഞ്ഞത് റഹ്മാനേക്കാളും എത്രയോ മഹാനായ സംഗീതജ്ഞനാണ് ഇളയരാജ എന്നാണ്.

അദ്ദേഹം എഴുതുന്നു: ‘രണ്ടുപേര്‍ക്കുമിടയില്‍ സമാനതകളുണ്ടെങ്കിലും അവരുടെ വ്യത്യാസങ്ങള്‍ ആണ് നമ്മളില്‍ പ്രതിപത്തിയുണ്ടാക്കുന്നത്. ഇളയരാജയുടെ സംഗീതം ക്ലാസിക്കലായാലും സെമിക്ലാസിക്കലായാലും നാടോടി പാരമ്പര്യത്തിലുള്ളതായാലും സാംസ്‌കാരികമായ തിരിച്ചറിവിന്റെ ഒരു ചട്ടക്കൂടില്‍ നിന്നാണ് നിര്‍മിക്കപ്പെടുന്നത്. പാശ്ചാത്യസംഗീതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെങ്കിലും അദ്ദേഹത്തിന്റെ സംവിധാനം പൂര്‍ണമായും ക്ലാസിക്കല്‍ രാഗങ്ങളുടെ തനതുശൈലികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ബഹുസ്വരമായ രണ്ടിന്റെയും കൂടിച്ചേരല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ‘രാക്കമ്മ കൈയ്യെത്തട്ട്’ (ദളപതി, 1991) എന്ന ഗാനം ഉത്തമ ഉദാഹരണമാണ്. അതില്‍ ജനപ്രിയമായ നാടന്‍ ഈണത്തെ ക്ലാസിക്കലിലേക്ക് ചേര്‍ത്തു കൊണ്ട് വിദഗ്ധമായി അവതരിപ്പിക്കുന്നു.

എന്നാല്‍ റഹ്മാന്‍ ഒരു നിപുണ ശബ്ദസംഘാടകന്‍ എന്ന നിലക്ക് തന്റെ കലാചാതുര്യത്തെ സംഗീതത്തിന്റെ മുഖമുദ്രയാക്കി മാറ്റി. കോഫി, സ്‌പോര്‍ട്ട്‌സ് ഷൂ എന്നിവയക്ക് വേണ്ടിയുള്ള പരസ്യഗാനങ്ങളിലൂടെ തന്റെ കലാസപര്യക്ക് തുടക്കം കുറിച്ച റഹ്മാന്‍ ഇന്ന് ആ രംഗത്തെ അവസാനവാക്കാണ്. ഇന്ത്യയിലെ ആദ്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനുവേണ്ടി അദ്ദേഹം നല്‍കിയ ഈണവും ഇതില്‍പെടുന്നു.’
ഈ പ്രബന്ധം അതിന്റെ രീതിയില്‍ അപഗ്രഥനാത്മകമാണെങ്കിലും ഒന്നും മറിച്ചുവെക്കാതെ രണ്ടു മഹാന്‍മാരായ സംഗീതജ്ഞരെയും ഉന്നതസ്ഥാനം നല്‍കിക്കൊണ്ടുതന്നെയാണ് അവസാനിക്കുന്നത്. ലേഖകന്റെ കാഴ്ചപ്പാടില്‍ ഇളയരാജ സംഗീതത്തെ ഗൗരവകരമായാണ് സമീപിക്കുന്നത്. എന്നാല്‍ റഹ്മാന്‍ വിപണനതന്ത്രങ്ങളെക്കൂടി കണക്കിലെടുക്കുന്നു.

ഗാനങ്ങള്‍ സൃഷ്ടിക്കുകയോ പാടുകയോ ചെയ്യാത്ത ഏതൊരാള്‍ക്കും ആ മേഖലയിലുള്ളവരെ വിമര്‍ശിക്കാന്‍ ഏറ്റവും യുക്തമായ മാര്‍ഗ്ഗം താരതമ്യം ചെയ്യുക എന്നതാണ്. സംഗീതത്തിന്റെ ആകാശത്തില്‍ ഒരു സംഗീതജ്ഞനും ഉന്നതനല്ല. അവിടെ താരതമ്യത്തിന് അതീതരായ പേരിനോളം ശ്രേഷ്ടരായ സംഗീതജ്ഞരാണുള്ളത്.

സദാനന്ദമേനോന്റെ പ്രബന്ധത്തില്‍ റഹ്മാന്റെ രേഖാചിത്രത്തിന്റെ പോരായ്മ എന്നു പറയുന്നത് ഇലക്ട്രോണിക് സംഗീതരംഗത്തെ റഹ്മാന്റെ പ്രതിഭയെ പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതുമാത്രമല്ല. സൂഫീ സംഗീതം ഉള്‍പ്പെടെയുള്ള പാരമ്പര്യസംഗീതരംഗത്തെ റഹ്മാന്‍ എന്ന പ്രതിഭയുടെ ആഴത്തിലുള്ള ജ്ഞാനത്തെ തള്ളിക്കളഞ്ഞ്‌കൊണ്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഏതെങ്കിലും ഒരു മേഖലയെ അടിസ്ഥാനമാക്കി അദ്ദേഹത്തെ വിമര്‍ശിക്കാവുന്നതാണ്. ഇന്ന് ലോകമറിയുന്ന സംഗീതജ്ഞരെ അവതരിപ്പിച്ചത് സിനിമാവ്യവസായമാണ്. പ്രത്യേകിച്ചും സംവിധായകന്‍ മണിരത്‌നത്തിനുള്ള പങ്ക്  അതില്‍ വളരെ വലുതാണ്. എന്നാല്‍ ആ സിനിമാവ്യവസായത്തില്‍ മാത്രം ഒതുങ്ങാതെ തന്റെ സംഗീതപ്രതിഭക്ക് നാനാത്വവും പരിവര്‍ത്തനവും നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. സംപ്രേഷണം ചെയ്യപ്പെടുന്നതെന്തും ആകര്‍ഷിക്കപ്പെടാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും റഹ്മാന്റെ കാര്യത്തില്‍. തെളിവായി നമുക്കുമുന്നില്‍ അദ്ദേഹം എയര്‍ടെലിനുവേണ്ടി ചെയ്ത പരസ്യഗാനമുണ്ട്. ഓസ്‌കാറിലെ ഇന്ത്യന്‍ സാന്നിധ്യമായി ‘ജയ്‌ഹോ’ ഉണ്ട്. കൂട്ടിത്തുന്നലുകളും മിശ്രണങ്ങളുമാണ് ഇതെന്ന് വേണമെങ്കില്‍ വിമര്‍ശിക്കാം.

പരമ്പരാഗത കളരികള്‍ ഇന്നത്തെ യുവാക്കളില്‍ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. അതിനുപകരം ഇലക്ട്രോണിക്‌സ് സംഗീതം ജിംനേഷ്യങ്ങളില്‍പോയി കൃത്രിമമായി മസിലുകള്‍ ഉണ്ടാക്കുന്നത്‌പോലെ ഓക്കാനമുണ്ടാക്കുന്ന ഒന്നായി സദാനന്ദ് കരുതുന്നുണ്ടോ എന്നതാണ് മറ്റൊരു പ്രശ്‌നം. യുവത്വം ആഘോഷിക്കുന്നവര്‍ക്ക് പരമ്പരാഗത കളരിയുടെ ശ്രേഷ്ട ആചാരങ്ങള്‍ക്കൊത്ത് തങ്ങളെ ഉയര്‍ത്താനാവുന്നില്ല എന്നതും ശാസ്ത്രീയസംഗീതത്തോട് വിമുഖത അതില്‍ ചിലരെങ്കിലും കാണിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ഇതിനുനേരെ നമുക്ക് കണ്ണടക്കാനാവില്ല. പുതിയ ഈണങ്ങള്‍ സൃഷ്ടിക്കുന്നതിന് നമ്മള്‍ മറന്നുപോയതും നിഷേധിച്ചതുമായ ഈണങ്ങള്‍ തിരഞ്ഞെടുത്ത് നമുക്ക് ലയത്തോട് ചേര്‍ക്കേണ്ടിയിരിക്കുന്നു. ഇതുതന്നെയാണ് റഹ്മാന്‍ ‘രാവണിലും’ ‘ജോധാ അക്ബറിലും’ ‘ ഖാജാ ഗരീബ് നവാസ്’ എന്ന ഗാനത്തിലും ചെയ്തത്. തുടര്‍ന്ന് ദെര്‍വിശ് നൃത്തത്തിലൂടെ സൂഫീസംഗീതത്തിന്റെ ആത്മീയ പ്രഭാവത്തെ ദൃശ്യവത്ക്കരിച്ചു. റഹ്മാന്റെ ഈണങ്ങള്‍ ആ ദൃശ്യരൂപത്തെ സ്വര്‍ഗീയതലത്തിലേക്ക് എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. അല്ലെങ്കില്‍ നിയാസ് കൊണ്ടുവന്ന ആല്‍ബത്തിലെ മസാറിനെ ശ്രവിക്കുക. എല്ലാ മതാധിഷ്ഠിത കല്‍പനകളും ഉത്തരാധുനികതയുടെ കാന്‍വാസിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. സദാനന്ദമോനോന്‍ ഉള്‍പ്പെടുന്ന എല്ലാ ഇലക്ട്രോണിക് സംഗീത വിമര്‍ശകരുടെയും മുന്നില്‍ ഞാന്‍ മെര്‍സന്‍ ദെദേയുടെ ഉദ്ധരണി ഓര്‍മിക്കുന്നു. ‘ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് സംഗീതത്തെയും പരമ്പരാഗത സംഗീതത്തെയും സംയോജിപ്പിച്ചാല്‍ ലോകോത്തരമായ മറ്റൊരു സൃഷ്ടി നടത്താന്‍ സാധിക്കും. അത് വാര്‍ധക്യത്തേയും യൗവനത്തെയും പ്രാചീനതയെയും ആധുനികതയേയും പാശ്ചാത്യപൗരസ്ത്യങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ കെല്‍പ്പുള്ളതാക്കും. നമുക്ക് വേണ്ടതും ഇത്തരമൊരു സമന്വയമാണ്.’

മൊഴിമാറ്റം: അപര്‍ണ നായര്‍

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting