banner ad
January 23, 2013 By ഇന്ററാക്ടീവ് സ്‌കോളേഴ്‌സ് 0 Comments

മാനഭംഗത്തിന്റെ പ്രകോപനങ്ങള്‍

ഒരു വെള്ളിയാഴ്ചയിലെ പള്ളി പ്രസംഗത്തെത്തുടര്‍ന്ന് എനിക്കുണ്ടായ ചില സംശയങ്ങള്‍ക്ക് നിങ്ങള്‍ ഉചിതമായ മറുടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ദല്‍ഹി ബലാത്സംഗ സംഭവത്തെക്കുറിച്ചാണ് അര മണിക്കൂറോളം അന്ന് ഇമാം സംസാരിച്ചത്. ഇസ്‌ലാം നിരോധിക്കുന്ന തരത്തില്‍ രണ്ട് അവിവാഹിതരായ പുരുഷനും സ്ത്രീയും രാത്രി ഒന്നിച്ച് യാത്ര ചെയ്തു എന്നതാണ് സംഭവത്തിന്റെ പ്രധാനകാരണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പെണ്‍കുട്ടികള്‍ പ്രകോപനപരമായ രീതിയിലുള്ള വസ്ത്രധാരണമാണ് ബലാത്സംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം വസ്ത്രധാരണം പുരുഷന്റെ വികാരങ്ങളെ ഉണര്‍ത്തുന്നു, അതിനെ തൃപ്തിപ്പെടുത്താന്‍ അവന്‍ എല്ലാ അതിരുകളും ലംഘിക്കുന്നു. ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിക്കുകയും തൂക്കുമരം ആവശ്യപ്പെടുകയും ചെയ്ത പ്രതിയിലെ മനുഷ്യത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാത്തരം അക്രമങ്ങള്‍ക്കുമെതിരെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് ഈ മാനവികതയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സംശയം ഇതാണ്-വളരെ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരമൊരു സംഭവത്തെ ഇത്ര ദുര്‍ബലമായും അന്ധവിശ്വാസപരവുമായും ആണോ വിലയിരുത്തേണ്ടത്? ഇദ്ദേഹത്തിന്റെ പ്രഭാഷണം ഇസ്‌ലാമിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്നുണ്ടോ?

ഭൂചലനങ്ങളുണ്ടാവുമ്പോള്‍ ഇമാമുമാര്‍ പറയുന്നു- ഭൂമിയോട് അതിക്രമം ചെയ്തതിന്റെ ഫലമാണ് ഭൂകമ്പം. അനേകമാളുകള്‍ സുനാമി ദുരന്തത്തിന് ഇരയായപ്പോള്‍ അവര്‍ വ്യാപകമായി ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ച അതിക്രമങ്ങള്‍ കാരണം കടലിലും കരയിലും അനര്‍ത്ഥങ്ങള്‍ സംഭവിച്ചിരിക്കുന്നു’ എന്നര്‍ത്ഥത്തിലുള്ള ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു. ഇങ്ങനെ ദുരന്തങ്ങളില്‍ പെടുന്ന ഇരകളോട് തീരെ പരിഗണന നല്‍കാതെയുള്ള സമീപനമാണ് ഇത്തരം ചില ഇമാമുമാര്‍ സ്വീകരിക്കുന്നത്. എച്ച്. ഐ. വി ബാധിച്ച ശിശുവിനോട് വ്യഭിചാരത്തെ സമീപിക്കരുത്, അത് മോശമാണ് എന്നു പറയുന്ന സൂക്തം പ്രസംഗിക്കുന്നത് പോലെയാണത്.

ചോദ്യകര്‍ത്താവ് ഉദ്ധരിക്കുന്ന ഇമാമിന്റെ വാക്കുകള്‍ ഇരയോട് അക്രമം പ്രവര്‍ത്തിച്ചവനോടാണ് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത്. രാജ്യത്ത് വിവിധ വര്‍ഗീയ കലാപങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെട്ട പര്‍ദാധാരിണികളായ സ്ത്രീകളെക്കുറിച്ച് അദ്ദേഹമെന്തു പറയും? അവരുടെ വേഷവിധാനങ്ങള്‍ ആരെയും പ്രകോപിപ്പിക്കും വിധമായിരുന്നില്ല. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനപരമല്ല എങ്കില്‍ക്കൂടി അവരെ തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പ്രലോഭിപ്പിക്കുന്ന പുരുഷലൈംഗികതയുടെ ഇരകളാവുന്നു. മക്കയില്‍ നില നിന്നിരുന്ന ഇത്തരം ശീലങ്ങളെ ഇല്ലാതാക്കാനായിരുന്നു ഇസ്‌ലാം ശ്രമിച്ചത്. ജാഹിലിയാ ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണമായിരുന്നു ഹിജാബ് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്.

വര്‍ധിച്ചു വരുന്ന വാണിജ്യവത്കരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങള്‍ വ്യാപകമായി ലൈംഗികവത്കരിക്കപ്പെടുന്നു എന്നത് ശരിയാണ്. പ്രമുഖ അക്കാദമിക് ജേണലായ ഇ. പി. ഡബ്‌ള്യു ഇങ്ങനെ നിരീക്ഷിക്കുന്നു-, ‘പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും അശ്ലീല വായാടിത്തങ്ങള്‍ക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും കല്‍പിക്കുന്നില്ല. ലോകത്തെക്കുറിച്ചറിയാനും ഭാഷ മികച്ചതാവാനും മുന്‍തലമുറയിലെ കുട്ടികളെ പത്രവായന നടത്താന്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പത്രങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാവുന്നത് ലൈംഗികത കലര്‍ന്ന ഭാഷയും കഥകളും ചിത്രങ്ങളുമാണ്. ഈയിടെയായി നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം പുരുഷലൈംഗികതയുടെ അക്രമണോത്സുക-തനത് പുരുഷ ലൈംഗികഭ്രമങ്ങളെക്കുറിച്ചാണ്. ഏറ്റവും പുതിയ ബ്രാന്‍ഡ് പര്‍ദക്കു പിന്നില്‍ പോലും ലൈംഗികത എന്ന ഉദ്ദേശമാവാം.

ഈ ഭ്രമത്തെയും അതിന്റെ യഥാര്‍ത്ഥ അക്രമണോത്സുകമുഖത്തെയുമാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്.ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം തന്റെ ചെയ്തിയോട് തോന്നുന്ന താല്‍ക്കാലികമായ വെറുപ്പ് എന്ന നിലക്കേ ബലാത്സംഗം ചെയ്തവനിലെ മാനവികതയെ കാണാനാവൂ. സിഗരറ്റിന്റെ അവസാനപുകയൂതിക്കഴിയുമ്പോഴും ഒരാള്‍ക്ക് ഇതേ തോന്നലുണ്ടാവുന്നു. അല്ലെങ്കില്‍ ആഴത്തിലുള്ള പശ്ചാത്താപമാവാം അത്. അക്രമത്തിന് ശേഷമുള്ള പശ്ചാത്താപത്തിലല്ല ഇസ്‌ലാം ശ്രദ്ധയൂന്നുന്നത്. അക്രമത്തെയൊന്നാകെ തുടച്ചുനീക്കുകയെന്ന ഉദ്ദേശത്തോടെയുള്ള ഉദാത്ത പ്രവൃത്തിയാണത്. ധാര്‍മികതയും ആ ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ മതനിയമത്തിന്റെ കാലാനുസൃത പുനസംഘടനയും വഴി  അക്രമരഹിതസമൂഹത്തെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ നഷ്ടപ്പെട്ട ജീവിതത്തിലേക്കും (ദിവസേനയെന്നോണം അതിക്രമത്തിനിരയാവുന്ന ലക്ഷക്കണക്കിന് മുസ്‌ലിം, ദളിത്-ആദിവാസി സ്ത്രീകളുടെയും) അവളുടെ വേദനകളിലേക്കും തിരിയാനാണ് ധാര്‍മികത നമ്മോടാവശ്യപ്പെടുന്നത്. അതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്താല്‍ പ്രകോപിതനാവുന്ന പുരുഷന്റെ ലൈംഗിക ഭ്രമത്തിലേക്ക് ശ്രദ്ധയൂന്നുന്ന മുസ്‌ലിം പണ്ഡിതന്മാര്‍ തെരുവില്‍ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു, തങ്ങളുടെ റെഡിമെയ്ഡ് ധാര്‍മികത മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു(ഇസ്‌ലാമിന് മുമ്പുള്ളവര്‍ ചെയ്തതു പോലെ).

തന്റെ വസ്ത്രധാരണത്തിലൂടെ പുരുഷന്‍മാരുടെ ലൈംഗികവികാരത്തെ പ്രകോപിപ്പിച്ച സ്ത്രീയെ കുറ്റവാളിയാക്കി ചിത്രീകരിക്കാനാണ് ഇമാം ശ്രമിക്കുന്നത്. ഇങ്ങനെ പ്രകോപിതരാവുന്നത് ഒരു തരം മാനസിക വൈകല്യമാണ്. ഇനി സ്ത്രീകള്‍ ‘ശരിയായ’ രീതിയില്‍ വസ്ത്രം ധരിച്ചാലും മാനസികരോഗികള്‍ പ്രകോപിതരായിക്കൊണ്ടേയിരിക്കും.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting