banner ad
November 11, 2014 By ഇന്ററാക്റ്റീവ് എഡിറ്റ്‌ 0 Comments

റെയ്ഹാന കേസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

h

മുര്‍ത്തസ്സാ സര്‍ബന്ധിയെ വധിച്ചതിന്റെ പേരില്‍ ഇറാനിലെ റയ്ഹാന ജബ്ബാരിയെ തൂക്കിക്കൊന്നിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച തികയുകയാണ്. ഈ കേസ് ശരീഅയുമായി ബന്ധപ്പെട്ടതിനാലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഇറാനായതിനാലും മാധ്യമങ്ങള്‍ക്കിടയില്‍ ഇതിന് വമ്പിച്ച കവറേജാണ് ലഭിച്ചത്. എല്ലാ ക്രിമിനല്‍ കേസുകളെയും പോലെത്തന്നെ പ്രാധാന്യമുള്ള ഒരു കേസാണിത്.അതിനാല്‍ തന്നെ മുന്‍ധാരണകളില്‍ നിന്നും സാമാന്യവല്‍ക്കരണത്തില്‍ നിന്നും അകന്ന് നില്‍ക്കേണ്ടത് അനിവാര്യമാണ്. കാരണം നമുക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളെല്ലാം തന്നെ വളരെ പരിമിതമാണ്. മാത്രമല്ല, തെരുവില്‍ നിന്ന് ഒരു പെണ്ണിനെ വലിച്ചിഴച്ച് കൊണ്ട് വന്ന് ഇറാന്‍ തൂക്കിലേറ്റി എന്ന പോലെയാണ് മാധ്യമങ്ങള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത്.

ഞങ്ങളിവിടെ റെയ്ഹാനയുടെ അഡ്വക്കറ്റിന്റെയും കോടതിയുടെയും സ്‌റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.( ഇംഗ്ലീഷില്‍ നിങ്ങള്‍ക്കത് വായിക്കാം) ഈ കേസിന്റെ രണ്ട് വശവും അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വായനക്കാര്‍ക്ക് സ്വന്തമായി ഒരു നിഗമനത്തില്‍ എത്തിച്ചേരാനാകും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ശരീഅ നിയമത്തിന്റെ മറ്റൊരു ക്രൂരമായ മുഖമായാണ് ആളുകള്‍ ഈ കേസിനെ നോക്കിക്കണ്ടത്. അനീതിയും അക്രമവും എല്ലാ നിയമ സംവിധാനങ്ങളിലും നടക്കാറുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെയാണിത്. എല്ലാ നിയമസംവിധാനങ്ങളും പ്രാധാന്യപൂര്‍വ്വം പരിഗണിക്കേണ്ട മുഖ്യവിഷയങ്ങളിലേക്കാണ് റെയ്ഹാന കേസും വിരല്‍ ചൂണ്ടുന്നത്.

റെയ്ഹാനക്ക് സ്വയം പ്രതിരോധത്തിന് അവസരം നല്‍കാത്ത ഒരു കേസാണിതെന്നാണ് പൊതുവെ ആരോപണമുയര്‍ന്നത്. എന്നാലിത് ശരിയല്ല. ഈ കേസ് തീരാന്‍ തന്നെ ഏഴ് വര്‍ഷമെടുത്തിട്ടുണ്ട്. മാത്രമല്ല, കൊല മുന്‍കൂട്ടി തീരുമാനിച്ചതല്ലായിരുന്നുവെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ചെയ്തതെന്നുമുള്ള റെയ്ഹാനയുടെ വാദത്തെ അനൗചിത്യം എന്ന് പറഞ്ഞ് കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. അത്‌പോലെത്തന്നെ തന്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊല ചെയ്യാന്‍ വേണ്ടി കരുതിയതല്ല എന്ന വാദവും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. (ഇറാനിലെ സ്ത്രീകള്‍ സ്വയംരക്ഷക്ക് വേണ്ടി ആയുധങ്ങള്‍ കരുതാറുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് റയ്ഹാനയുടെ വക്കീല്‍ ഇതിനെ പ്രതിരോധിച്ചത്.)

ഇവിടെ വധശിക്ഷക്കിരയാകേണ്ടി വന്നിരിക്കുന്നത് ഒരു പെണ്ണിനാണ്. പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് റൈഹാന്‍ ഏര്‍പ്പെട്ടത് എന്ന് തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണ്. ശിക്ഷക്കിരയായ ഒരു സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത് ശരിയായ രീതിയല്ല. ഇവിടെ ആരോപണമുന്നയിക്കപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീക്കെതിരെയാണ് എന്നതും പരിഗണിക്കേണ്ട വിഷയമാണ്. പ്രോസിക്ക്യൂഷനും റെയ്ഹാനയുടെ അഡ്വക്കറ്റും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഒരു ജഡ്ജി തന്നെ റെയ്ഹാനയുടെ അഡ്വക്കറ്റിന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

ഇതെഴുതുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നത് കൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച സൂക്ഷമമായ ഒരു വിശകലനം നടത്തുക എന്നത് അപ്രായോഗികമാണ്. അതിനാല്‍ തന്നെ ഈ വിഷയത്തെക്കുറിച്ച രണ്ട് വശവും അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ( ഇന്ററാക്റ്റീവിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ അത് നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.)

റെയ്ഹാനയുടെ കത്ത് ഞങ്ങളിവിടെ പ്രസ്ദ്ധീകരിക്കുന്നില്ല. കാരണം ഈ ഇഷ്യൂ അതിന്റെ ശരിയായ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കുന്നതിന് അത് തടസ്സമാകും എന്ന് ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ തനിക്ക് നീതി ലഭിക്കും എന്ന റെയ്ഹാനയുടെ വര്‍ത്തമാനത്തെ നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്. വധശിക്ഷ വിധിക്കുന്ന നിയമപാലകരെല്ലാം ഈ വസ്തുത ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. നിയമപാലകര്‍ക്ക് തട്ടിക്കളിക്കാനുള്ള ഒന്നായി ശിക്ഷാവിധികള്‍ മാറുന്നതിനെതിരെ നാം ജാഗ്രത പുലര്‍ത്തുക എന്നത് അനിവാര്യമാണ്‌.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting